ജപമാല
Friday, 27 March 2026
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ
Thursday, 26 March 2026
നോമ്പുകാലചിന്തകൾ, 33-ാം ദിവസം
Wednesday, 25 March 2026
നോമ്പുകാലചിന്തകൾ, 32-ാം ദിവസം
Tuesday, 24 March 2026
നോമ്പുകാലചിന്തകൾ, 31-ാം ദിവസം
Monday, 23 March 2026
നോമ്പുകാലചിന്തകൾ, മുപ്പതാം ദിവസം
Sunday, 22 March 2026
നോമ്പുകാലചിന്തകൾ ഇരുപത്തൊമ്പതാം ദിവസം
Friday, 20 March 2026
നോമ്പുകാലചിന്തകൾ 28-ാം ദിവസം
🙋🏻 ആത്മധൈര്യം 🙋🏻
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 28-ാം ദിവസം
ചിന്താവിഷയം:
🔥 പരീക്ഷകളിൽ പതറാതെ 🔥
ക്രിസ്തീയജീവിതം എല്ലായ്പോഴും ഒരാത്മീയപോരാട്ടത്തിന്റെ ജീവിതമാണ്. പ്രലോഭനങ്ങളും പരീക്ഷകളും പ്രതിസന്ധികളും നമ്മുടെ ജീവിതത്തിൽ കടന്നുവരുമ്പോൾ ഭയപ്പെടുകയല്ല, ദൈവത്തിൽ പൂർണ്ണഹൃദയത്തോടെ അഭയം തേടുകയാണ് നമ്മൾ ചെയ്യേണ്ടത്. ക്രിസ്തുവിനോടു ചേർന്നുനിൽക്കുന്ന ഒരു വ്യക്തിയെ തളർത്താൻ ലോകത്തിലെ ഒന്നിനും കഴിയില്ല. ജീവിതത്തിലെ ഇരുളടഞ്ഞ വഴികളിലൂടെ നടക്കുമ്പോളും പതറാതെ മുന്നേറാനാവശ്യമായ ആത്മധൈര്യം നമുക്കു ലഭിക്കുന്നത് പരിശുദ്ധാത്മാവ് നൽകുന്ന കൃപാദാനത്താലാണ്.
വിശുദ്ധഗ്രന്ഥം നമ്മളോടു പറയുന്നു: "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണു നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിറുത്തും."
(ഏശയ്യാ 41 : 10). ദൈവം നമ്മോടുകൂടെയുണ്ടെന്ന ഈ വലിയ ഉറപ്പാണ് ആത്മീയപോരാട്ടങ്ങളിൽ നമുക്കു കരുത്തുപകരുന്നത്. ജോഷ്വയോടു കർത്താവ് അരുളിച്ചെയ്തതുപോലെ, "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും."
(ജോഷ്വ 1 : 9). ഈ ദൈവസാന്നിധ്യമാണ്. നമ്മുടെ ഭയങ്ങളെ നീക്കി ആത്മധൈര്യം പകരുന്നത്. " കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?"
(സങ്കീര്‍ത്തനങ്ങള്‍ 27 : 1).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആത്മധൈര്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: മനഃസ്ഥൈര്യമെന്നത്. പ്രയാസങ്ങളിൽ ഉറപ്പും നന്മ പിന്തുടരുന്നതിൽ! സ്ഥിരതയുമുറപ്പാക്കുന്ന ധാർമ്മികസുകൃതമാണ്. ധാർമ്മികജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുക്കുവാനും തടസ്സങ്ങളെ കീഴടക്കുവാനുമുള്ള തീരുമാനത്തെ അതു ശക്തിപ്പെടുത്തുന്നു. ഭയത്തെ, - മരണഭയത്തെപ്പോലും, കീഴടക്കാനും പരീക്ഷണങ്ങളും പീഡനങ്ങളും നേരിടാനും മനഃസ്ഥൈര്യമെന്ന സുകൃതം ഒരുവനെ കഴിവുള്ളവനാ ക്കുന്നു. നീതിപൂർവ്വകമായ ഒരു കാര്യത്തിനുവേണ്ടി തന്റെ ജീവനെ ഉപേക്ഷിക്കാൻമാത്രമല്ല ബലിയർപ്പിക്കാപോലും ഒരുവനെ ഇതു സന്നദ്ധനാക്കുന്നു. “കര്‍ത്താവാണ് എന്റെ ബലവും എന്റെ ഗാനവും "
(സങ്കീര്‍ത്തനങ്ങള്‍ 118 : 14) - CCC 1808.
"എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്."
(2 തിമോത്തേയോസ് 1 : 7 ).
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ ശുശ്രൂഷയിലുടനീളം, ക്രിസ്തുവിനായി ഹൃദയവാതിലുകൾ തുറന്നുകൊടുക്കുന്നവന് ലോകത്തെ ജയിക്കാനുള്ള ആത്മധൈര്യം ലഭിക്കുമെന്ന് നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. “ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമുള്ളവരായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയി രിക്കുന്നു." (യോഹന്നാൻ 16:33) എന്ന, ക്രിസ്തുവിന്റെ വചനം വിശുദ്ധമരിയ ഫൗസ്റ്റീനയ്ക്കും വലിയ കരുത്തായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും ദൈവത്തിന്റെ കരുണയിൽ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ ധീരതയെന്ന് വിശുദ്ധഫൗസ്റ്റീന നമ്മളെ പഠിപ്പിക്കുന്നു. വിശുദ്ധഅഗസ്റ്റിനെപ്പോലെ, "നമ്മുടെ ബലഹീനതയിൽ ദൈവമാണ് നമ്മുടെ ബലം." എന്ന തിരിച്ചറിവിലേക്ക് നമ്മൾ വളരണം.
ഇന്ന് നമ്മൾ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളിലും പരീക്ഷകളിലും പരാതിപ്പെടാതെ പ്രാർത്ഥനയിൽ ശക്തരാകാൻ നമുക്കു പരിശ്രമിക്കാം. പ്രലോഭനങ്ങളുണ്ടാകുമ്പോൾ തിരുവചനങ്ങളിലൂടെ അവയെ നേരിടാൻ തക്കവിധം, വചനം വായിക്കാനും പഠിക്കാനും ഹൃദിസ്ഥമാക്കാനും നമുക്കു പരിശ്രമിക്കാം.
പ്രാർത്ഥന:
കർത്താവേ, ജീവിതത്തിലെ പ്രതിസന്ധികളിൽ പതറാതെ നിൽക്കാൻ എനിക്ക് ആത്മധൈര്യം നൽകണമേ. പരീക്ഷകളിൽ വീണുപോകാതെ അങ്ങയോടു ചേർന്നുനിൽക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. ആമേൻ.
✝️🙏 Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ ✝️🙏